Enola Holmes (2020)
മൂവി റിവ്യൂ
Director: Harry Bradbeer
Story by: Nancy Springer
Screen Play: Jack Thorne
Starring: Milli Bobby Brown, Sam Claflin, Henry Cavill, Helena Bonham Carter, Adeel Akhtar, Fiona Shaw.
ഷെർലക് ഹോംസും സഹോദരൻ മൈക്രോഫ്റ്റ് ഹോംസും നമുക്ക് കണ്ടു പരിചയമുള്ള കഥാപാത്രങ്ങളാണെങ്കിലും ഈ സിനിമയിലെ താരം അവരുടെ സഹോദരിയായ എനോലയാണ്.
കാണാതായ തന്റെ അമ്മയെ തിരഞ്ഞിറങ്ങുന്ന എനോല എന്ന പതിനാറുകാരിയായ കേന്ദ്രകഥാപാത്രത്തെ മില്ലി ബോബി ബ്രൗൺ എന്ന പതിനാറുകാരിയായ അഭിനേത്രി അതിസമർത്ഥമായ രീതിയിൽ അവതരിപ്പിക്കുന്നു.
ഒരു ദിനം ഉറക്കം ഉണർന്നപ്പോൾ തന്നെ ഉപേക്ഷിച്ചു പോയ തന്റെ അമ്മ അവശേഷിപ്പിച്ച തെളിവുകൾ പരിശോധിച്ചു മനസിലാക്കി അമ്മയെ തേടി എനോല ലണ്ടനിലേക്ക് പോകുന്നു. യാത്രാമധ്യേ അവൾക്ക് വളരെ അധികം പ്രശ്നങ്ങളുള്ള ഒരു കൂട്ടുകാരനെയും ലഭിക്കുന്നു. കൂട്ടുകാരന്റെ പ്രശ്നങ്ങളും അവളുടെ പ്രശ്നങ്ങളായിത്തന്നെ കണക്കിലെടുക്കുന്നു. ഇതിനിടയിൽ എനോളയെ തിരഞ്ഞു സഹോദരങ്ങളായ ഷെർലോക് ഹോംസും മൈക്രോഫ്റ്റ് ഹോംസും ലണ്ടനിലെത്തുന്നു. തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും അതിനെ വിദഗ്ദമായി കൈകാര്യം ചെയ്യുന്ന എനോലയുമാണ് ഈ ചിത്രത്തിൽ.
പൊതുവെ പെൺകുട്ടികളെ ഒരു “പെർഫെക്ട് വൈഫ് പ്രോഡക്റ്റ്” ആകുവാൻ പഠിപ്പിക്കുന്ന പെരുമാറ്റരീതികളോ, ബോർഡിങ് വിദ്യാഭ്യാസമോ അല്ല അമ്മ എനോലയെ ശീലിപ്പിച്ചത് . മെറ്റീരിയൽ ആർട്സും, ശാസ്ത്ര വിഷയങ്ങളുമാണ് അവളെ പഠിപ്പിച്ചത്, കൂടാതെ വായനശാലയിലെ മുഴുവൻ പുസ്തകങ്ങളും വായിപ്പിച്ചു. അങ്ങനെ ഒരു മോഡേൺ ലൈഫ് സ്റ്റൈൽ പിന്തുടരുന്ന പെൺകുട്ടിയാണ് ഈ കഥാപാത്രം.
അമ്മയെ തിരഞ്ഞു കണ്ടെത്തണം, സഹോദരങ്ങളുടെ ശ്രദ്ധയിൽപ്പെടാതെയിരിക്കണം, കൂട്ടുകാരന്റെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണം, ഇതെല്ലാമാണ് ഈ യാത്രയിലെ പ്രശ്നങ്ങൾ. അങ്ങനെ ഈ യാത്ര എനോലയ്ക്ക് അവളെത്തന്നെ തിരിച്ചറിയുവാനുള്ള ഒന്നായി മാറുന്നു.
നാൻസി സ്പ്രിംഗർ എഴുതിയ എനോല ഹോംസ് മിസ്റ്ററിസ് എന്ന പുസ്തകത്തെ ആസ്പദമാക്കി രചിച്ച തിരക്കഥയാണ് ഈ സിനിമയുടെ ഏറ്റവും മികച്ച കരുത്ത്.
ഫോർത്ത് വാൾ ബ്രേക്കിങ് എന്ന നരേഷൻ ടെക്നിക് ആണ് സംവിധായകൻ ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എനോല ഹോംസ് പ്രേക്ഷകരോട് നേരിട്ട് സംസാരിക്കുന്നതാണ് ഈ രീതി.
ചിത്രത്തിന്റെ ദൃശ്യഭംഗിയും, എനോല ആയി മില്ലി ബോബി ബ്രൌൺ ന്റെ പ്രകടനവും, എനോല കാണികളോട് സംസാരിക്കുന്ന രീതിയിലുള്ള കഥാഗതിയും, എല്ലാം കൂടി ചേർന്ന് “Enola Holmes” നല്ലൊരു സിനിമാനുഭവമായി തീരുന്നു .
കണ്ടുശീലിച്ച കുറ്റാന്വേഷണ ചിത്രങ്ങളിൽ നിന്നും Enola Holmes വേറിട്ട് നിൽക്കുന്ന ഒരു സിനിമാനുഭവം തന്നെ.







ഇവിടെ നിന്ന് 500 മീറ്റർ ദൂരം മാത്രമേ ഉള്ളു വിവേകാനന്ദ പാറയിലെത്താൻ. ദൂരെ രണ്ടു പാറകൾ ഉയർന്നു നില്കുന്നത് കാണാം. ഒന്നിൽ വിവേകാനന്ദ സ്മൃതി മണ്ഡപവും ശ്രീപാദം ടെംപിളും, തൊട്ടടുത്ത ചെറിയ പാറയിൽ ഏകദേശം 133 അടി ഉയരത്തിൽ ഉള്ള തിരുവള്ളുവർ പ്രതിമയും. 5 മിനിറ്റ് യാത്രയിൽ ബോട്ട് വിവേകാനന്ദ റോക്ക് മെമ്മോറിയലിന്റെ ജെട്ടിയിൽ എത്തി. ഇവിടെ വെയിലിനു പൊള്ളുന്ന ചൂടുണ്ട്. പോരുന്നവഴിക്ക് കൂളിംഗ് ഗ്ലാസ് വാങ്ങിയതിന്റെ ഗുണം അപ്പോഴാണ് അറിഞ്ഞത്. വിവേകാനന്ദ സ്മൃതി മണ്ഡപത്തിന്റ പ്രവേശനകവാടത്തിലേക്കെത്താൻ വീണ്ടും ക്യു നിൽക്കേണ്ടിവന്നു. റോക്ക്ന്റെ സൈഡിൽ കടലിനോട് ചേർന്ന ഒരു പാസ്സേജിലൂടെയാണ് മുകളിലേക്കു പോകേണ്ടത്. അവിടെ നിന്നു നോക്കിയാൽ കടൽ കാഴ്ചകളും വാവാതുരേ ബീച്ചും മറ്റു തീരക്കാഴ്ചകളും കൂടാതെ ഭഗവതി അമ്മൻ ടെംബിൾ, ഫിഷിങ് ഹാർബർ, സൺറൈസ് പോയന്റ്, ഔർ ലേഡി ഓഫ് റാൻസോം കാത്തോലിക് ചർച് എന്നിവയും കാണാം. അങ്ങു ദൂരെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ അഗസ്ത്യ പർവ്വതനിരകൾ ഉയർന്നു നിൽക്കുന്നു. അവിടെ നിന്ന് നമ്മുടെ ഭാരതഭൂമിയെപ്പറ്റി ചിന്തിക്കുമ്പോൾ ഒരു ചിത്രകാരൻ തന്റെ ചിത്രത്തെ അതിന്റെ നിർമാണാന്ത്യത്തിൽ തെല്ലു മാറിനിന്നു നോക്കിക്കാണുന്ന ഒരു പ്രതീതി. ഇവിടെ നിന്നു നമ്മുടെ നാടിനെ കുറിച്ചു ചിന്തിക്കുന്ന ഏതൊരാൾക്കും ഒരു ഉൾകാഴ്ചക്ക് വക നൽകുന്നൊരാന്തരീഷം. ക്യു കുറച്ചൊന്നു നീങ്ങി തുടങ്ങി. മുകളിലേക്ക് കുറെ പടികൾ കയറി പോകാനുണ്ട്. അവിടെ ഒരു സ്ഥലത്തു പാദരക്ഷകൾ സൂക്ഷിക്കുന്ന സ്ഥലമുണ്ട്. അവിടെ നിന്ന് ചെരുപ്പഴിച്ചപ്പോൾ കാല് ചുട്ടുപൊള്ളുന്ന ചൂട്. ചൂടിനെ അതിജീവിക്കാൻ നടപ്പാതകളിൽ വെള്ള പെയിന്റ് അടിച്ചിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം എഴുപത്തഞ്ച് അടിയോളം ഉയർന്നുനിൽകുന്നതും, ഏകദേശം പതിനേഴായിരം ചതുരസ്രമീറ്ററിൽ വ്യാപിച്ചുകിടക്കുന്നതുമായ വിവേകാനന്ദ റോക്കിന്റെ ഒരു വശത്തു ശ്രീപാദം ടെംപിളും അവിടെ നിന്ന് നോക്കിയാൽ നേരെ മുൻപിൽ മുകളിലായി സ്വാമി വിവേകാനന്ദ സ്മൃതി മണ്ഡപവും കാണാം. ടെംപിളിനടുത്തു ഡിസ്കൗണ്ട് റേറ്റിൽ പുസ്തകങ്ങൾ വിൽക്കുന്നുണ്ട്. ഞങ്ങൾ കുറച്ചു പുസ്തകങ്ങൾ വാങ്ങി. പിന്നെ സ്മൃതി മണ്ഡപത്തിലേക്ക് പടികൾ കയറി പോയി. ഹാളിനുള്ളിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു. ശരണമന്ത്രങ്ങളാൽ മുഖരിതമായ ഒരന്തരീഷം. ഇതിനുള്ളിൽ ധ്യാനഹാൾ ആറു മുറികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഞങ്ങൾ സൈഡിൽ ഉള്ള പാസ്സേജിലൂടെ പടികൾ ഇറങ്ങി സ്മൃതി മണ്ഡപത്തിന്റെ പിൻഭാഗത്തെത്തി.








